എന്റെ മരണം അറിയാതെ ആയിരുന്നു അവരെത്തിയത്
വരാന്തയില്‍ വാഴയിലയില്‍ എന്റെ ശരീരം
അവരടുത്തു കണ്ടു ;മൂക്കത്ത് വിരല്‍ വച്ചു,
ഉടനെ വന്നു നെടുതായൊരു ചോദ്യം !
ഈ പെണ്ണെന്താ ഉറക്കം വരാന്തയില്‍ ആക്കിയോ?
എന്റെ തലക്കല്‍ നിലവിളക്ക് കത്തിനിന്നിരുന്നു
അവര്‍ കണ്ണടച്ചു കൈ കൂപ്പി തൊഴുതു
പതിവു ശകാരം പിന്നാലെയെത്തി
നാശം ! തിരി തെക്കോട്ടോ വടക്കോട്ടോ ?
ചന്ദനത്തിരിയുടെ ഗന്ധം അവിടമാകെ നിറഞ്ഞിരുന്നു
അവരത് ആസ്വദിച്ച് നിന്നു; കൂട്ടത്തില്‍ ഇത്തിരി
കുന്തിരിക്കം കൂടി പുകയ്ക്കാംആയിരുന്നു.
എന്റെ മൂക്കില്‍ പഞ്ഞി നനഞ്ഞിരുന്നു
ഇവള്‍ക്കിന്നും ജലദോഷം ആണോ,സുക്കെടുകാരി!
ചുറ്റുപാടും കള്ള കാരലുമായി കുറച്ചു പേര്‍, അമ്മ
കൂട്ടത്തില്‍ ഇല്ല, കരഞ്ഞുതളര്‍ന്നു അകതുണ്ടാവാം.
പടി കടന്നു എത്തിയ അവര്‍ക്കൊരു അടിയന്തിര ആവശ്യം
"ഇത്തിരി കഞ്ഞി ആട്ടിയതിങ്ങേട് കൊച്ചമ്മേ "!!
Friday, December 25, 2009
Sunday, November 29, 2009
നീ പോയതറിയാതെ
എന്റെ മിനിക്കുട്ടിക്ക് ...
നിന്‍റെ വേര്‍പാട് എനിക്ക് താങ്ങാനാവുന്നതിലും അപ്പുറം ആയിരുന്നു. നീയെനിക്ക് വെറുമൊരു സുഹൃത്ത് മാത്രം ആയിരുന്നില്ലല്ലോ?Not all relationships have names എന്ന orkut'community ഞാന്‍ ഓര്‍ത്തുപോകുന്നു ..നീയെന്ന സുരക്ഷാവലയതിനുള്ളില്‍ ഞാനൊരു അമ്മയുടെ വാത്സല്യവും സഹോദരിയുടെ കരുതലും കൂട്ടുകാരിയുടെ support ഉം അറിഞ്ഞു.ഇത്ര ആത്മാര്‍ഥമായി ഞാന്‍ എന്റെ അമ്മയോട് പോലും സംസാരിച്ചിട്ടില്ല.എനിക്ക് എന്തും പറയാന്‍ പറ്റിയിരുന്നു നിന്നോടു .എന്ത് കള്ളത്തരവും എന്ത് നല്ലതും തീയതും എന്ത് തെറ്റും ശാരിയും എന്ത് അഹങ്കാരവും എന്തും എന്തും. എന്ത് പറഞ്ഞാലും അവസാനം നിന്റെ മുഖത്തുകാണുന്ന ആ പുഞ്ചിരിയുണ്ടല്ലോ അതയിരുന്നു എന്റെ ആകെയുള്ള പ്രതീക്ഷ, നിന്നോടൊപ്പം ഉണ്ടായിരുന്ന നാളുകളാണ് എന്റെ ജീവിതത്തില്‍ ഞാന്‍ എറ്റo ഇഷ്ടപ്പെടുന്നതും.ആ നാളുകളുടെ ഓര്‍മകളും നീ എന്നില്‍ പകര്‍ന്ന നന്മയുമാണ് ഇന്നു എന്റെ ഏറ്റവും വലിയ സമ്പത്ത് ...എന്റെ വിദ്യാഭ്യാസരേഖ കുന്നും കുഴിയും കയറിയിറങ്ങി വളഞ്ഞുപുളഞ്ഞതും പ്രതീക്ഷിക്കാതെ ജോലി എന്ന ഈ അസ്ഥിര ബിന്ദുവില്‍ വന്നെതിയതും കണ്ടു ഇന്നു ഞാന്‍ അതിശയിക്കാറില്ല കാരണം ഇവിടെ ഈ അനന്തപുരിയില് ശ്രീ പദ്മനാഭന്‍ എനിക്ക് കൈ നീട്ടമായി നിന്റെ സൗഹൃദം കാത്തു വച്ചിരുന്നു
..............................
ദീപ്തമാം ഹാസമണിഞ്ഞെത്തും ആതിരകള്‍
നീ പോയതരിയാതെ ഇന്നും
എന്‍ ജാലകത്തിലൂടെ ഒളി വിതറി
പൊന്‍ പുലരിപോലെയെന്‍ ഹൃദയമൊരു
നവ്യ പ്രകാശം എടുത്തണിഞ്ഞു
ഇനി ഒരു ധനുമാസമില്ല;
കുളിരുല്ലോരാതിരയും ഇല്ല;
ചെറുചില്ല മുകളില്‍ ഒളിഞ്ഞിരിക്കും
ചന്ദ്രക്കലയാം ചങ്ങാതിയും ഇല്ലെനിക്ക്
എത്രയോ രാത്രികളില്‍ ആതിരേ എന്‍കൂടെ
അകലാ നിഴല്‍ പോലെ വഴിനടന്നില്ലേ നീ
വെള്ളിചിറകു വിരിച്ചു പറന്നിടും
വേണ് മേഘ ഘനഭംഗി ആര്‍ന്ന വിണ്ണില്‍
നിന്‍ ശുഭ്ര കാന്തിയും ഋതു ഭംഗികളും
ചേര്‍ന്നലിഞ്ഞു അലിയിച്ചു എന്നിലെ ഇരുള്‍ക്കനം ..
നിന്റെ വേര്‍പാട് എനിക്ക് താങ്ങാനാവുന്നതിലും അപ്പുറം ആയിരുന്നു. നീയെനിക്ക് വെറുമൊരു സുഹൃത്ത് മാത്രം ആയിരുന്നില്ലല്ലോ?Not all relationships have names എന്ന orkut'community ഞാന്‍ ഓര്‍ത്തുപോകുന്നു ..നീയെന്ന സുരക്ഷാവലയതിനുള്ളില്‍ ഞാനൊരു അമ്മയുടെ വാത്സല്യവും സഹോദരിയുടെ കരുതലും കൂട്ടുകാരിയുടെ support ഉം അറിഞ്ഞു.ഇത്ര ആത്മാര്‍ഥമായി ഞാന്‍ എന്റെ അമ്മയോട് പോലും സംസാരിച്ചിട്ടില്ല.എനിക്ക് എന്തും പറയാന്‍ പറ്റിയിരുന്നു നിന്നോടു .എന്ത് കള്ളത്തരവും എന്ത് നല്ലതും തീയതും എന്ത് തെറ്റും ശാരിയും എന്ത് അഹങ്കാരവും എന്തും എന്തും. എന്ത് പറഞ്ഞാലും അവസാനം നിന്റെ മുഖത്തുകാണുന്ന ആ പുഞ്ചിരിയുണ്ടല്ലോ അതയിരുന്നു എന്റെ ആകെയുള്ള പ്രതീക്ഷ, നിന്നോടൊപ്പം ഉണ്ടായിരുന്ന നാളുകളാണ് എന്റെ ജീവിതത്തില്‍ ഞാന്‍ എറ്റo ഇഷ്ടപ്പെടുന്നതും.ആ നാളുകളുടെ ഓര്‍മകളും നീ എന്നില്‍ പകര്‍ന്ന നന്മയുമാണ് ഇന്നു എന്റെ ഏറ്റവും വലിയ സമ്പത്ത് ...എന്റെ വിദ്യാഭ്യാസരേഖ കുന്നും കുഴിയും കയറിയിറങ്ങി വളഞ്ഞുപുളഞ്ഞതും പ്രതീക്ഷിക്കാതെ ജോലി എന്ന ഈ അസ്ഥിര ബിന്ദുവില്‍ വന്നെതിയതും കണ്ടു ഇന്നു ഞാന്‍ അതിശയിക്കാറില്ല കാരണം ഇവിടെ ഈ അനന്തപുരിയില് ശ്രീ പദ്മനാഭന്‍ എനിക്ക് കൈ നീട്ടമായി നിന്റെ സൗഹൃദം കാത്തു വച്ചിരുന്നു
..............................
ദീപ്തമാം ഹാസമണിഞ്ഞെത്തും ആതിരകള്‍
നീ പോയതരിയാതെ ഇന്നും
എന്‍ ജാലകത്തിലൂടെ ഒളി വിതറി
പൊന്‍ പുലരിപോലെയെന്‍ ഹൃദയമൊരു
നവ്യ പ്രകാശം എടുത്തണിഞ്ഞു
ഇനി ഒരു ധനുമാസമില്ല;
കുളിരുല്ലോരാതിരയും ഇല്ല;
ചെറുചില്ല മുകളില്‍ ഒളിഞ്ഞിരിക്കും
ചന്ദ്രക്കലയാം ചങ്ങാതിയും ഇല്ലെനിക്ക്
എത്രയോ രാത്രികളില്‍ ആതിരേ എന്‍കൂടെ
അകലാ നിഴല്‍ പോലെ വഴിനടന്നില്ലേ നീ
വെള്ളിചിറകു വിരിച്ചു പറന്നിടും
വേണ് മേഘ ഘനഭംഗി ആര്‍ന്ന വിണ്ണില്‍
നിന്‍ ശുഭ്ര കാന്തിയും ഋതു ഭംഗികളും
ചേര്‍ന്നലിഞ്ഞു അലിയിച്ചു എന്നിലെ ഇരുള്‍ക്കനം ..
Monday, November 23, 2009
എവിടെ നീ തേടുന്നു നിൻ ഹൃദയം ?
എവിടെ നീ തേടുന്നു നിൻ ഹൃദയം?
എൻ താപമുറയുന്ന വേനൽചൂടിലും
കുളിരായ് ഞാൻ അലിയുന്ന മഞ്ഞിലും,
എന്നിലെ ആർദ്രതചൂടുന്ന മഴയിലും
എൻ നിറം പടരുന്ന ആകാശച്ചരിവിലും
എന്തിനായ് തേടിഅലയുന്നു പുതുമകൾ.
പകലൊടുങ്ങുമ്പൊഴും രാവുറങ്ങുമ്പൊഴും
പുലർകന്യ തങ്കരഥംമേറുമ്പൊഴും മൌന-
മകലങ്ങളിൽ യാത്രയാകുമ്പൊഴും നിൻ
കൂടെ നിഴലാകുന്നതെൻ ശബ്ദശിഞ്ജിതം.
ഒരു പുഞ്ചിരിയിൽ മറച്ചൊരെൻ
സൌഹൃദചിപ്പിയിൽ ഒളിക്കുന്ന
സ്വപ്നങ്ങളിലെല്ലാം എന്നേക്കുമായ്
ഞാൻ നിനക്കായ് കരുതുന്ന സ്ന്ഹ-
പുഷ്പങ്ങളാണെന്നറിയുന്നുവോ സഖീ!!
എൻ താപമുറയുന്ന വേനൽചൂടിലും
കുളിരായ് ഞാൻ അലിയുന്ന മഞ്ഞിലും,
എന്നിലെ ആർദ്രതചൂടുന്ന മഴയിലും
എൻ നിറം പടരുന്ന ആകാശച്ചരിവിലും
എന്തിനായ് തേടിഅലയുന്നു പുതുമകൾ.
പകലൊടുങ്ങുമ്പൊഴും രാവുറങ്ങുമ്പൊഴും
പുലർകന്യ തങ്കരഥംമേറുമ്പൊഴും മൌന-
മകലങ്ങളിൽ യാത്രയാകുമ്പൊഴും നിൻ
കൂടെ നിഴലാകുന്നതെൻ ശബ്ദശിഞ്ജിതം.
ഒരു പുഞ്ചിരിയിൽ മറച്ചൊരെൻ
സൌഹൃദചിപ്പിയിൽ ഒളിക്കുന്ന
സ്വപ്നങ്ങളിലെല്ലാം എന്നേക്കുമായ്
ഞാൻ നിനക്കായ് കരുതുന്ന സ്ന്ഹ-
പുഷ്പങ്ങളാണെന്നറിയുന്നുവോ സഖീ!!
Thursday, October 22, 2009
ചെറുകഥ : ജാലകങ്ങള്‍
നിഴലുകള്‍ക്ക് നീളം കൂടിക്കൂടി വരികയാണ് .വിശ്വ സാഹിത്യകാരന്‍മാരുടെ ഇടയില്‍ നിന്നു ശ്വാസം മുട്ടുന്നെന്നുതോന്നുന്നത് വരെ അയാള്‍ പുറത്തിറങ്ങാന്‍ മടിച്ചു.അത്രയ്ക്കയാളെ സ്വാധീനിച്ചിരുന്നു ഒരു കാലത്താനാലുചുമരുകള്‍ .അതിന്റെ അടിത്തട്ടില്‍ നിന്നു ഉത്ഭവിച്ചു ചിടരി പരന്ന വിശ്വാസ പ്രമാണങ്ങളാണ് അവനെയാവിപ്ലവ പ്രസ്ഥാനത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് .വീണ്ടും ഒരു തിരിച്ചു വരവ് അവന്‍ പ്രതീക്ഷിച്ചിരുന്നില്ല ; വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും .
ആകാശത്ത് കാര്‍മേഘങ്ങളുടെ യുദ്ധാരവം കേട്ട് പോയകാലം പെയ്തൊഴിഞ്ഞ മനസുമായി വായനശാലയില്‍നിന്നും അവന്‍ പുറത്തിറങ്ങി .വീട്ടിലേക്കു തിരിയുന്ന ഇടവഴി എത്തിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി ക ന്നിമഴയില്‍ കുതിര്‍ന്ന പുതു മണ്ണിന്റെ ഗന്ധം അവനെ പഴയ ഓര്‍മകളിലേക്ക് അടുപ്പിച്ചു ഇങ്ങനെയൊരുതിരിച്ചുവരവ് വേണ്ടിയിരുന്നോ?
ദൂരെനിന്നു തന്നെ അമ്മ പൂമുഖത്ത് നില്‍ക്കുന്നത് കണ്ടു അമ്മ്മയുടെ കാത്തു നില്പ് അറിഞ്ഞതിനാലാകം മഴകൂടുതല്‍ ശക്തമായി.
"ഉണ്ണീ നിനക്കൊരു കുട എടുതുകൂടായിരുന്നോ മഴക്കാലമല്ലേ ഇന്നിപ്പോ ഇല്ലാത്ത അസുഖങ്ങള്‍ ഒന്നുമില്ല " എന്റെരത്നമ്മേ, മറന്നുപോയിട്ടല്ലെ എന്നൊരു മറുപടികൊടുത്തപ്പോള്‍ കണ്ണില്‍ ഒരു കള്ളച്ചിരി വന്നു മറഞ്ഞത് അവന്‍പോലും അറിഞ്ഞില്ല."
കുട്ടിക്കാലത്ത് കുട മറന്ന ദിവസങ്ങള്‍ മുതല്‍ കൂട്ടുകാര്‍ക്ക് കൊടുത്തു മാതൃകയായ ദിവസങ്ങള്‍ വരെ ഉണ്ട്അന്നും അമ്മ മഴയെ വെറുത്തിരുന്നു.ഇങ്ങനെ ഒരു മഴക്കലമായിരുന്നല്ലോ അച്ഛനെ അമ്മയില്‍ നിന്നുംഎന്നെന്നേക്കുമായി അടര്‍ത്തിയെടുത്തത് കാലമെത്ര കഴിഞ്ഞിട്ടും അമ്മയുടെ സ്വഭാവത്തിന് ഒട്ടും മാറ്റമില്ല.
പക്ഷെ എത്രയൊക്കെ താളം പിടിച്ചാലും ഒപ്പത്തിനൊപ്പം എത്താത്ത മഴയുടെ താളം മഴ ചാ റ്റലില്‍ നനഞ്ഞപുതുമണ്ണിന്റെ ഗന്ധം ,മഴത്തുള്ളികള്‍ മുഖത്ത് വീഴുമ്പോള്‍ ഉള്ള കുളിര്‍മ ഇതെല്ലം ഇന്നും തനിക്കു ഹരം തന്നെ.
കറുപ്പും വെളുപ്പും ചായമടിച്ച ജാലകങ്ങള്‍ ആയിരുന്നല്ലോ തന്റെ ഈ ഏകാന്ത കാമുകിയെ തന്നിലേക്കടുപ്പിച്ചത്എന്നോര്‍ക്കുമ്പോള്‍ അവയോടുള്ള കൃതഞ്ഞത രേഖപ്പെടുത്താതെ വയ്യ ! സമര വീര്യങ്ങളുടെ ബാക്കി പത്രമായിആശുപത്രി കിടക്കയില്‍ അഭയം പ്രാപിച്ച കാലത്തും സുഖ വിവരം തിരക്കാന്‍ എത്തുന്നവരില്‍ നിന്നും അരികില്‍ഞാന്‍ അറിഞ്ഞ ആത്മാര്‍ഥമായ വിതുമ്പലുകളില്‍ വേറിട്ടൊരു ശബ്ദം അവളുറെതായിരുന്നു.
ആ അഴികളിളുടെ തന്റെ നനുത്ത കൈകള്‍ നീട്ടി അവളെ തഴുകുമ്പോള്‍ ശ്യാമയുടെ ശബ്ദം തെല്ലൊന്നുഞെട്ടിച്ചു"ഉണ്ണിയേട്ടാ, janalatachekku mazhavellam veenu മേശവിരിയാകെ നനയും" ഭാര്യയുടെ നിര്‍ദേശം അനുസരിചെങ്കിലും അവളുടെ കാലൊച്ചകള്‍ കാതോര്‍ത്തു അവന്‍ ജാലകങ്ങളില്‍ തന്നെ ഉറ്റുനോക്കിയിരുന്നു ചില്ലുകളിളുടെ കൈവഴിയായി അത്മപ്രനയിനിയുടെ കനീരോളിചിരങ്ങുന്നത് നോക്കി നിസ്സഹായതയുടെനെടുവീര്‍പ്പുകളുമായി. ,
ആകാശത്ത് കാര്‍മേഘങ്ങളുടെ യുദ്ധാരവം കേട്ട് പോയകാലം പെയ്തൊഴിഞ്ഞ മനസുമായി വായനശാലയില്‍നിന്നും അവന്‍ പുറത്തിറങ്ങി .വീട്ടിലേക്കു തിരിയുന്ന ഇടവഴി എത്തിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി ക ന്നിമഴയില്‍ കുതിര്‍ന്ന പുതു മണ്ണിന്റെ ഗന്ധം അവനെ പഴയ ഓര്‍മകളിലേക്ക് അടുപ്പിച്ചു ഇങ്ങനെയൊരുതിരിച്ചുവരവ് വേണ്ടിയിരുന്നോ?
ദൂരെനിന്നു തന്നെ അമ്മ പൂമുഖത്ത് നില്‍ക്കുന്നത് കണ്ടു അമ്മ്മയുടെ കാത്തു നില്പ് അറിഞ്ഞതിനാലാകം മഴകൂടുതല്‍ ശക്തമായി.
"ഉണ്ണീ നിനക്കൊരു കുട എടുതുകൂടായിരുന്നോ മഴക്കാലമല്ലേ ഇന്നിപ്പോ ഇല്ലാത്ത അസുഖങ്ങള്‍ ഒന്നുമില്ല " എന്റെരത്നമ്മേ, മറന്നുപോയിട്ടല്ലെ എന്നൊരു മറുപടികൊടുത്തപ്പോള്‍ കണ്ണില്‍ ഒരു കള്ളച്ചിരി വന്നു മറഞ്ഞത് അവന്‍പോലും അറിഞ്ഞില്ല."
കുട്ടിക്കാലത്ത് കുട മറന്ന ദിവസങ്ങള്‍ മുതല്‍ കൂട്ടുകാര്‍ക്ക് കൊടുത്തു മാതൃകയായ ദിവസങ്ങള്‍ വരെ ഉണ്ട്അന്നും അമ്മ മഴയെ വെറുത്തിരുന്നു.ഇങ്ങനെ ഒരു മഴക്കലമായിരുന്നല്ലോ അച്ഛനെ അമ്മയില്‍ നിന്നുംഎന്നെന്നേക്കുമായി അടര്‍ത്തിയെടുത്തത് കാലമെത്ര കഴിഞ്ഞിട്ടും അമ്മയുടെ സ്വഭാവത്തിന് ഒട്ടും മാറ്റമില്ല.
പക്ഷെ എത്രയൊക്കെ താളം പിടിച്ചാലും ഒപ്പത്തിനൊപ്പം എത്താത്ത മഴയുടെ താളം മഴ ചാ റ്റലില്‍ നനഞ്ഞപുതുമണ്ണിന്റെ ഗന്ധം ,മഴത്തുള്ളികള്‍ മുഖത്ത് വീഴുമ്പോള്‍ ഉള്ള കുളിര്‍മ ഇതെല്ലം ഇന്നും തനിക്കു ഹരം തന്നെ.
കറുപ്പും വെളുപ്പും ചായമടിച്ച ജാലകങ്ങള്‍ ആയിരുന്നല്ലോ തന്റെ ഈ ഏകാന്ത കാമുകിയെ തന്നിലേക്കടുപ്പിച്ചത്എന്നോര്‍ക്കുമ്പോള്‍ അവയോടുള്ള കൃതഞ്ഞത രേഖപ്പെടുത്താതെ വയ്യ ! സമര വീര്യങ്ങളുടെ ബാക്കി പത്രമായിആശുപത്രി കിടക്കയില്‍ അഭയം പ്രാപിച്ച കാലത്തും സുഖ വിവരം തിരക്കാന്‍ എത്തുന്നവരില്‍ നിന്നും അരികില്‍ഞാന്‍ അറിഞ്ഞ ആത്മാര്‍ഥമായ വിതുമ്പലുകളില്‍ വേറിട്ടൊരു ശബ്ദം അവളുറെതായിരുന്നു.
ആ അഴികളിളുടെ തന്റെ നനുത്ത കൈകള്‍ നീട്ടി അവളെ തഴുകുമ്പോള്‍ ശ്യാമയുടെ ശബ്ദം തെല്ലൊന്നുഞെട്ടിച്ചു"ഉണ്ണിയേട്ടാ, janalatachekku mazhavellam veenu മേശവിരിയാകെ നനയും" ഭാര്യയുടെ നിര്‍ദേശം അനുസരിചെങ്കിലും അവളുടെ കാലൊച്ചകള്‍ കാതോര്‍ത്തു അവന്‍ ജാലകങ്ങളില്‍ തന്നെ ഉറ്റുനോക്കിയിരുന്നു ചില്ലുകളിളുടെ കൈവഴിയായി അത്മപ്രനയിനിയുടെ കനീരോളിചിരങ്ങുന്നത് നോക്കി നിസ്സഹായതയുടെനെടുവീര്‍പ്പുകളുമായി. ,
Wednesday, October 21, 2009
വെറുതെ നാലുവരികള്‍ ....
തപ്തമാം നിന്‍ മാനസ വീണതന്‍ തന്തി
നിത്യം ഉച്ചത്തില്‍ മീട്ടുവാന്‍
സത്യ മാംഗല്യ ശ്രീതിലകം അണിഞു-
എത്തുമെന്‍ മനം കാണ്ക നീ !!
നിത്യം ഉച്ചത്തില്‍ മീട്ടുവാന്‍
സത്യ മാംഗല്യ ശ്രീതിലകം അണിഞു-
എത്തുമെന്‍ മനം കാണ്ക നീ !!
Thursday, October 15, 2009
ചെറു കഥ :: സ്ത്രീ
മാതാവ് കേന്ദ്രവും ആ കൈപ്പാട് ആരവുമുള്ള വൃത്തത്തിലെ ഏത് ബിന്ദുവിലും നീ സുരക്ഷിത. അവിടെ ഏത്ഞാണില്‍ കൂടിയും നിനക്കു നീങ്ങാം മുന്‍പില്‍ വിദൂരതയും പിന്പില്‍ വിജനതയും മാത്രം പ്രതീക്ഷിച്ചുകൊണ്ട്...
Tuesday, October 13, 2009
കവിത :: അമ്മ
അവനിതന്‍ കരവല്ലികളില്‍ തളിരിടും
പൈതലിന്‍ ചേലെഴും ചെഞ്ചുണ്ടില്‍
ആരതിയുഴിയും ആദ്യാക്ഷരങ്ങള്‍
'അമ്മ'യെന്നഴകില്‍ മൊഴിഞ്ഞു ഞാനും
തേനും വയമ്പും ചാലിച്ച് നല്‍കിയീ പൈങ്കിളി
കൊന്ച്ചലിന്നായി കാതോര്ത്തിരുന്നവള്
കുഞ്ഞിക്കാലിടരാതെ കുഞ്ഞുകണ്‍ നിറയാതെ
കൂട്ടായി കൂടെ നടന്നവള്‍
അംബര തുല്യം ലാളന നല്കി എന്‍
അകതാരില്‍ നിറ ദീപം കൊളുത്തിയവള്‍
വാത്സല്യമൂറും ശാസനകലേകി എന്‍ നാവില്‍
തിരു നാമ പോന്കണിയോരുക്കി നീ
നിന്നുടെ ഉദരത്തിന്‍ പവിത്രതയോന്നുമാത്രം-
ആണിന്നെന്നിലെ ആത്മ പ്രകാശമെല്ലാം.
പൈതലിന്‍ ചേലെഴും ചെഞ്ചുണ്ടില്‍
ആരതിയുഴിയും ആദ്യാക്ഷരങ്ങള്‍
'അമ്മ'യെന്നഴകില്‍ മൊഴിഞ്ഞു ഞാനും
തേനും വയമ്പും ചാലിച്ച് നല്‍കിയീ പൈങ്കിളി
കൊന്ച്ചലിന്നായി കാതോര്ത്തിരുന്നവള്
കുഞ്ഞിക്കാലിടരാതെ കുഞ്ഞുകണ്‍ നിറയാതെ
കൂട്ടായി കൂടെ നടന്നവള്‍
അംബര തുല്യം ലാളന നല്കി എന്‍
അകതാരില്‍ നിറ ദീപം കൊളുത്തിയവള്‍
വാത്സല്യമൂറും ശാസനകലേകി എന്‍ നാവില്‍
തിരു നാമ പോന്കണിയോരുക്കി നീ
നിന്നുടെ ഉദരത്തിന്‍ പവിത്രതയോന്നുമാത്രം-
ആണിന്നെന്നിലെ ആത്മ പ്രകാശമെല്ലാം.
Monday, October 12, 2009
സമര്‍പ്പണം
അച്ഛാ.. നിറം മങ്ങിയ പഴയ പുസ്തകത്താളുകളില്‍ ചിതലരിച്ചുപോയ അച്ഛന്റെ അക്ഷരങ്ങള്‍ക്കൊപ്പം ഭംഗിയോശക്തിയോ
എന്റെ സൃഷ്ടികല്‍ക്കില്ല ; എങ്കിലും ഈ മകളും എഴുതുന്നു, മഷി വറ്റാത്ത തൂലികകള്‍ എന്നും എനിക്ക്കൂട്ടായിരിക്കട്ടെ...
എന്റെ സൃഷ്ടികല്‍ക്കില്ല ; എങ്കിലും ഈ മകളും എഴുതുന്നു, മഷി വറ്റാത്ത തൂലികകള്‍ എന്നും എനിക്ക്കൂട്ടായിരിക്കട്ടെ...
Subscribe to:
Posts (Atom)