എന്റെ മിനിക്കുട്ടിക്ക് ...
നിന്‍റെ വേര്‍പാട് എനിക്ക് താങ്ങാനാവുന്നതിലും അപ്പുറം ആയിരുന്നു. നീയെനിക്ക് വെറുമൊരു സുഹൃത്ത് മാത്രം ആയിരുന്നില്ലല്ലോ?Not all relationships have names എന്ന orkut'community ഞാന്‍ ഓര്‍ത്തുപോകുന്നു ..നീയെന്ന സുരക്ഷാവലയതിനുള്ളില്‍ ഞാനൊരു അമ്മയുടെ വാത്സല്യവും സഹോദരിയുടെ കരുതലും കൂട്ടുകാരിയുടെ support ഉം അറിഞ്ഞു.ഇത്ര ആത്മാര്‍ഥമായി ഞാന്‍ എന്റെ അമ്മയോട് പോലും സംസാരിച്ചിട്ടില്ല.എനിക്ക് എന്തും പറയാന്‍ പറ്റിയിരുന്നു നിന്നോടു .എന്ത് കള്ളത്തരവും എന്ത് നല്ലതും തീയതും എന്ത് തെറ്റും ശാരിയും എന്ത് അഹങ്കാരവും എന്തും എന്തും. എന്ത് പറഞ്ഞാലും അവസാനം നിന്റെ മുഖത്തുകാണുന്ന ആ പുഞ്ചിരിയുണ്ടല്ലോ അതയിരുന്നു എന്റെ ആകെയുള്ള പ്രതീക്ഷ, നിന്നോടൊപ്പം ഉണ്ടായിരുന്ന നാളുകളാണ് എന്റെ ജീവിതത്തില്‍ ഞാന്‍ എറ്റo ഇഷ്ടപ്പെടുന്നതും.ആ നാളുകളുടെ ഓര്‍മകളും നീ എന്നില്‍ പകര്‍ന്ന നന്മയുമാണ് ഇന്നു എന്റെ ഏറ്റവും വലിയ സമ്പത്ത് ...എന്റെ വിദ്യാഭ്യാസരേഖ കുന്നും കുഴിയും കയറിയിറങ്ങി വളഞ്ഞുപുളഞ്ഞതും പ്രതീക്ഷിക്കാതെ ജോലി എന്ന ഈ അസ്ഥിര ബിന്ദുവില്‍ വന്നെതിയതും കണ്ടു ഇന്നു ഞാന്‍ അതിശയിക്കാറില്ല കാരണം ഇവിടെ ഈ അനന്തപുരിയില് ശ്രീ പദ്മനാഭന്‍ എനിക്ക് കൈ നീട്ടമായി നിന്റെ സൗഹൃദം കാത്തു വച്ചിരുന്നു
..............................
ദീപ്തമാം ഹാസമണിഞ്ഞെത്തും ആതിരകള്‍
നീ പോയതരിയാതെ ഇന്നും
എന്‍ ജാലകത്തിലൂടെ ഒളി വിതറി
പൊന്‍ പുലരിപോലെയെന്‍ ഹൃദയമൊരു
നവ്യ പ്രകാശം എടുത്തണിഞ്ഞു
ഇനി ഒരു ധനുമാസമില്ല;
കുളിരുല്ലോരാതിരയും ഇല്ല;
ചെറുചില്ല മുകളില്‍ ഒളിഞ്ഞിരിക്കും
ചന്ദ്രക്കലയാം ചങ്ങാതിയും ഇല്ലെനിക്ക്
എത്രയോ രാത്രികളില്‍ ആതിരേ എന്‍കൂടെ
അകലാ നിഴല്‍ പോലെ വഴിനടന്നില്ലേ നീ
വെള്ളിചിറകു വിരിച്ചു പറന്നിടും
വേണ് മേഘ ഘനഭംഗി ആര്‍ന്ന വിണ്ണില്‍
നിന്‍ ശുഭ്ര കാന്തിയും ഋതു ഭംഗികളും
ചേര്‍ന്നലിഞ്ഞു അലിയിച്ചു എന്നിലെ ഇരുള്‍ക്കനം ..
Sunday, November 29, 2009
Monday, November 23, 2009
എവിടെ നീ തേടുന്നു നിൻ ഹൃദയം ?
എവിടെ നീ തേടുന്നു നിൻ ഹൃദയം?
എൻ താപമുറയുന്ന വേനൽചൂടിലും
കുളിരായ് ഞാൻ അലിയുന്ന മഞ്ഞിലും,
എന്നിലെ ആർദ്രതചൂടുന്ന മഴയിലും
എൻ നിറം പടരുന്ന ആകാശച്ചരിവിലും
എന്തിനായ് തേടിഅലയുന്നു പുതുമകൾ.
പകലൊടുങ്ങുമ്പൊഴും രാവുറങ്ങുമ്പൊഴും
പുലർകന്യ തങ്കരഥംമേറുമ്പൊഴും മൌന-
മകലങ്ങളിൽ യാത്രയാകുമ്പൊഴും നിൻ
കൂടെ നിഴലാകുന്നതെൻ ശബ്ദശിഞ്ജിതം.
ഒരു പുഞ്ചിരിയിൽ മറച്ചൊരെൻ
സൌഹൃദചിപ്പിയിൽ ഒളിക്കുന്ന
സ്വപ്നങ്ങളിലെല്ലാം എന്നേക്കുമായ്
ഞാൻ നിനക്കായ് കരുതുന്ന സ്ന്ഹ-
പുഷ്പങ്ങളാണെന്നറിയുന്നുവോ സഖീ!!
എൻ താപമുറയുന്ന വേനൽചൂടിലും
കുളിരായ് ഞാൻ അലിയുന്ന മഞ്ഞിലും,
എന്നിലെ ആർദ്രതചൂടുന്ന മഴയിലും
എൻ നിറം പടരുന്ന ആകാശച്ചരിവിലും
എന്തിനായ് തേടിഅലയുന്നു പുതുമകൾ.
പകലൊടുങ്ങുമ്പൊഴും രാവുറങ്ങുമ്പൊഴും
പുലർകന്യ തങ്കരഥംമേറുമ്പൊഴും മൌന-
മകലങ്ങളിൽ യാത്രയാകുമ്പൊഴും നിൻ
കൂടെ നിഴലാകുന്നതെൻ ശബ്ദശിഞ്ജിതം.
ഒരു പുഞ്ചിരിയിൽ മറച്ചൊരെൻ
സൌഹൃദചിപ്പിയിൽ ഒളിക്കുന്ന
സ്വപ്നങ്ങളിലെല്ലാം എന്നേക്കുമായ്
ഞാൻ നിനക്കായ് കരുതുന്ന സ്ന്ഹ-
പുഷ്പങ്ങളാണെന്നറിയുന്നുവോ സഖീ!!
Subscribe to:
Posts (Atom)